Thursday, 11 June 2020

റാമല്ല ― ബേ ദാവോ

ബേ ദാവോ
ബേ ദാവോ

റാമല്ലയിൽ
താരനിബിഡമാം വാനിൽ
ചതുരംഗം കളിക്കുന്നു പൗരാണികർ,
കലാശക്കളിയുടെ മിന്നിക്കത്തൽ.
ഘടികാരത്തിൽ അടയ്ക്കപ്പെട്ട കിളി
പുറത്തുചാടി സമയംപറയുന്നു.

റാമല്ലയിൽ
ഒരു വയസ്സനെപോലെ വെയിൽ
ചുവരിന്റെ മുകളിൽ കയറുന്നു,
ക്ലാവുപിടിച്ച ചെമ്പുഫലകങ്ങളിൽ
കണ്ണാടിവെട്ടം വീഴ്ത്തിക്കൊണ്ട്
ചന്തയിലൂടെ പോകുന്നു.

റാമല്ലയിൽ
ദൈവം മൺകൂജയിൽ വെള്ളം കുടിക്കുന്നു,
ഒരു വില്ല് ഞാണിനോട് ദിശ ചോദിക്കുന്നു
ആകാശത്തിന്റെ വക്കിൽ നിന്നും
സമുദ്രത്തെ സ്വന്തമാക്കാനായി
ഒരു ചെറുക്കൻ ഇറങ്ങിതിരിക്കുന്നു

റാമല്ലയിൽ
നെടുനീളത്തിൽ വിത്തുനടുന്ന നട്ടുച്ച,
എന്റെ ജനലിനപ്പുറം മരണം പൂക്കുന്നു,
കൊടുങ്കാറ്റിനെ ചെറുത്തുനിൽക്കുന്ന മരം
കാറ്റിന്റെയതേ അക്രമരൂപമെടുത്തണിയുന്നു.

"Ramallah" by Bei Dao

വെയിലും നിഴലും
മറ്റു കവിതകളും

സുജീഷിന്റെ ആദ്യ കവിതാസമാഹാരം. വെയിൽ, നിഴലുകൾ, യാതൊന്നും ചെയ്യാനില്ലാതെ, ശേഷം, മഴക്കാലരാത്രി തുടങ്ങി ശ്രദ്ധേയമായ 46 കവിതകൾ.

"കവി­ത­കൊ­ണ്ട് മാ­ത്രം സാ­ധ്യ­മാ­വു­ന്ന ആവി­ഷ്ക്കാ­ര­ങ്ങ­ളു­ണ്ട് എന്ന തീർ­ച്ച സു­ജീ­ഷി­ന്റെ കവി­ത­ക­ളു­ടെ ബോ­ധ­ത്തി­ന്റെ ഊർ­ജ്ജ­മാ­ണ്. കവി­ത­കൊ­ണ്ട് മാ­ത്രം തു­റ­ക്കാ­വു­ന്ന പൂ­ട്ടു­ക­ളെ അത് സധൈ­ര്യം സഗൗ­ര­വം സമീ­പി­ക്കു­ന്നു. നമ്മൾ കണ്ടു­പ­രി­ച­യി­ച്ചി­ട്ടി­ല്ലാ­ത്ത മേ­ഖ­ല­ക­ളി­ലേ­ക്ക് പട­രാ­നു­ള്ള കെൽ­പ്പും കല്പ­നാ­വൈ­ഭ­വ­വും ഈ കവി­ത­ക­ളിൽ സന്നി­ഹി­ത­മാ­ണ്. പു­തിയ മല­യാ­ള­ക­വി­ത­യിൽ പ്ര­ധാ­ന­പ്പെ­ട്ട ഒരു പു­സ്ത­ക­മാ­യി­രി­ക്കും ഇതെ­ന്ന് എനി­ക്കു­റ­പ്പു­ണ്ട്. "
— ടി. പി. വിനോദ്