Friday, 5 June 2020

ശബ്ദങ്ങൾ — അന്തോണിയോ പോർച്ചിയ

അന്തോണിയോ പോർച്ചിയ
അന്തോണിയോ പോർച്ചിയ

എല്ലാം ഒഴിഞ്ഞതായി കണ്ട ഒരാൾക്കു എല്ലാത്തിലും നിറഞ്ഞിരിക്കുന്നത് എന്താണെന്നും കാണാനാകും.

*
നമുക്ക് ഓരോർത്തർക്കും അവരവരുടേതായ ലോകമുണ്ട്, എല്ലാവർക്കുമായിട്ട് ഒരു ലോകമില്ലതാനും.

*
വെളിച്ചം നിറഞ്ഞുനിൽക്കുന്നിടത്ത് നമ്മൾ ഒരു നിഴൽ പോലുമല്ല.

*
മരം തനിച്ചാണ്; മേഘവും തനിച്ചാണ്; ഞാൻ ഒറ്റയ്ക്കാകുമ്പോൾ എല്ലാം തനിച്ചാണ്.

*
നൂറ് വർഷങ്ങൾ ഒരു നിമിഷംകൊണ്ട് ഇല്ലാണ്ടാകും; ഒരു നിമിഷം ഒരു നിമിഷംകൊണ്ട് ഇല്ലാണ്ടാകുന്ന പോലെതന്നെ.

*
ഒന്നുമില്ലാത്തിടത്ത് വളരെ ചുരുക്കം ആളുകളാണ് എത്തിപ്പെടുന്നത്; അവിടേക്കുള്ള പാത നീളമേറിയതാണ്.

*
എന്റെ മൗനത്തിൽ എന്റെ ശബ്ദം മാത്രമാണ് ഇല്ലാത്തത്.

*
ഒരു കുഞ്ഞ് അവന്റെ കളിപ്പാട്ടം എടുത്തുകാണിക്കുന്നു; മുതിർന്നയാൾ അത് മറച്ചുവെക്കുന്നു.

*
നിനക്കെന്താണ് ഞാൻ തന്നതെന്നു എനിക്കറിയാം; പക്ഷേ എന്താണ് നീ കൈപ്പറ്റിയതെന്ന് എനിക്കറിയില്ല.

*
നിഴലുകൾ: ചിലത് ഒളിക്കുന്നു, ചിലത് വെളിപ്പെടുന്നു.

*
ഞാൻ സ്വർഗത്തിൽ പോകും, ഞാനെന്റെ നരകത്തെയും കൂടെക്കൂട്ടും. ഒറ്റയ്ക്ക് പോകില്ല.


From Voices by Antonio Porchia (1875-1939). 

വെയിലും നിഴലും
മറ്റു കവിതകളും

സുജീഷിന്റെ ആദ്യ കവിതാസമാഹാരം. വെയിൽ, നിഴലുകൾ, യാതൊന്നും ചെയ്യാനില്ലാതെ, ശേഷം, മഴക്കാലരാത്രി തുടങ്ങി ശ്രദ്ധേയമായ 46 കവിതകൾ.

"കവി­ത­കൊ­ണ്ട് മാ­ത്രം സാ­ധ്യ­മാ­വു­ന്ന ആവി­ഷ്ക്കാ­ര­ങ്ങ­ളു­ണ്ട് എന്ന തീർ­ച്ച സു­ജീ­ഷി­ന്റെ കവി­ത­ക­ളു­ടെ ബോ­ധ­ത്തി­ന്റെ ഊർ­ജ്ജ­മാ­ണ്. കവി­ത­കൊ­ണ്ട് മാ­ത്രം തു­റ­ക്കാ­വു­ന്ന പൂ­ട്ടു­ക­ളെ അത് സധൈ­ര്യം സഗൗ­ര­വം സമീ­പി­ക്കു­ന്നു. നമ്മൾ കണ്ടു­പ­രി­ച­യി­ച്ചി­ട്ടി­ല്ലാ­ത്ത മേ­ഖ­ല­ക­ളി­ലേ­ക്ക് പട­രാ­നു­ള്ള കെൽ­പ്പും കല്പ­നാ­വൈ­ഭ­വ­വും ഈ കവി­ത­ക­ളിൽ സന്നി­ഹി­ത­മാ­ണ്. പു­തിയ മല­യാ­ള­ക­വി­ത­യിൽ പ്ര­ധാ­ന­പ്പെ­ട്ട ഒരു പു­സ്ത­ക­മാ­യി­രി­ക്കും ഇതെ­ന്ന് എനി­ക്കു­റ­പ്പു­ണ്ട്. "
— ടി. പി. വിനോദ്