Thursday, 11 June 2020

അതിര് ― ബേ ദാവോ

ബേ ദാവോ
ബേ ദാവോ

എനിക്കു മറുതീരത്തേക്കു പോകണം.

പുഴയിലെ വെള്ളം ആകാശത്തിന്റെ നിറം മാറ്റുന്നു
അതെന്നെയും മാറ്റുന്നു.
ഞാൻ ഒഴുക്കിലാണ്
മിന്നലേറ്റു കത്തിയ മരംകണക്കെ
എന്റെ നിഴൽ പുഴയോരത്ത് നിൽക്കുന്നു.

എനിക്കു മറുതീരത്തെത്തണം.

മറുതീരത്തെ മരങ്ങളിൽ നിന്നും
ഏകാന്തയാം മരപ്രാവ് ഭയചകിതയായി
എനിക്കു നേരെ പറന്നുവരുന്നു.

'The Boundary' by Bei Dao

വെയിലും നിഴലും
മറ്റു കവിതകളും

സുജീഷിന്റെ ആദ്യ കവിതാസമാഹാരം. വെയിൽ, നിഴലുകൾ, യാതൊന്നും ചെയ്യാനില്ലാതെ, ശേഷം, മഴക്കാലരാത്രി തുടങ്ങി ശ്രദ്ധേയമായ 46 കവിതകൾ.

"കവി­ത­കൊ­ണ്ട് മാ­ത്രം സാ­ധ്യ­മാ­വു­ന്ന ആവി­ഷ്ക്കാ­ര­ങ്ങ­ളു­ണ്ട് എന്ന തീർ­ച്ച സു­ജീ­ഷി­ന്റെ കവി­ത­ക­ളു­ടെ ബോ­ധ­ത്തി­ന്റെ ഊർ­ജ്ജ­മാ­ണ്. കവി­ത­കൊ­ണ്ട് മാ­ത്രം തു­റ­ക്കാ­വു­ന്ന പൂ­ട്ടു­ക­ളെ അത് സധൈ­ര്യം സഗൗ­ര­വം സമീ­പി­ക്കു­ന്നു. നമ്മൾ കണ്ടു­പ­രി­ച­യി­ച്ചി­ട്ടി­ല്ലാ­ത്ത മേ­ഖ­ല­ക­ളി­ലേ­ക്ക് പട­രാ­നു­ള്ള കെൽ­പ്പും കല്പ­നാ­വൈ­ഭ­വ­വും ഈ കവി­ത­ക­ളിൽ സന്നി­ഹി­ത­മാ­ണ്. പു­തിയ മല­യാ­ള­ക­വി­ത­യിൽ പ്ര­ധാ­ന­പ്പെ­ട്ട ഒരു പു­സ്ത­ക­മാ­യി­രി­ക്കും ഇതെ­ന്ന് എനി­ക്കു­റ­പ്പു­ണ്ട്. "
— ടി. പി. വിനോദ്