Sujeesh

Sujeesh is a Malayalam poet, editor, and translator born on July 21, 1992. Sujeesh is the author of the poetry collection 'Veyilum Nizhalum Mattu Kavithakalum,' which has garnered critical acclaim. His poetry has been translated into multiple languages, including English, Tamil, and Kannada.

He received the Sachy Kavitha Puraskaram (Sachy Memorial Poetry Prize) in 2023 for his debut poetry collection.

In addition to his own writing, Sujeesh is actively involved in curating a poetry translation project where he is introducing poetry from around the world. Through this project, he is working to bridge cultural gaps and foster a greater understanding and appreciation of poetry across linguistic and cultural divides. He currently resides in Cochin.

സുജീഷിന്റെ കവിതാസമാഹാരം

വെയിലും നിഴലും
മറ്റു കവിതകളും

സുജീഷിന്റെ ആദ്യ കവിതാസമാഹാരം. വെയിൽ, നിഴലുകൾ, യാതൊന്നും ചെയ്യാനില്ലാതെ, ശേഷം, മഴക്കാലരാത്രി തുടങ്ങി ശ്രദ്ധേയമായ 46 കവിതകൾ.

"കവി­ത­കൊ­ണ്ട് മാ­ത്രം സാ­ധ്യ­മാ­വു­ന്ന ആവി­ഷ്ക്കാ­ര­ങ്ങ­ളു­ണ്ട് എന്ന തീർ­ച്ച സു­ജീ­ഷി­ന്റെ കവി­ത­ക­ളു­ടെ ബോ­ധ­ത്തി­ന്റെ ഊർ­ജ്ജ­മാ­ണ്. കവി­ത­കൊ­ണ്ട് മാ­ത്രം തു­റ­ക്കാ­വു­ന്ന പൂ­ട്ടു­ക­ളെ അത് സധൈ­ര്യം സഗൗ­ര­വം സമീ­പി­ക്കു­ന്നു. നമ്മൾ കണ്ടു­പ­രി­ച­യി­ച്ചി­ട്ടി­ല്ലാ­ത്ത മേ­ഖ­ല­ക­ളി­ലേ­ക്ക് പട­രാ­നു­ള്ള കെൽ­പ്പും കല്പ­നാ­വൈ­ഭ­വ­വും ഈ കവി­ത­ക­ളിൽ സന്നി­ഹി­ത­മാ­ണ്. പു­തിയ മല­യാ­ള­ക­വി­ത­യിൽ പ്ര­ധാ­ന­പ്പെ­ട്ട ഒരു പു­സ്ത­ക­മാ­യി­രി­ക്കും ഇതെ­ന്ന് എനി­ക്കു­റ­പ്പു­ണ്ട്. "
— ടി. പി. വിനോദ്

Sachi Kavitha Puraskaram 2023

പ്രപഞ്ചം കടലാസ്സിലാണു സ്ഥിതി ചെയ്യുന്നതെന്ന പോൾ വലേറിയുടെ പ്രഖ്യാപനം ഓർമിക്കുന്നു, സുജീഷിന്റെ കവിതയിലൂടെ സഞ്ചരിക്കുമ്പോൾ. ഓരോന്നും പെൻസിൽ കൊണ്ടു വരച്ച ഓരോ ചെറിയ ചിത്രം ആണെന്നേ ആദ്യം തോന്നൂ. എന്നാൽ അവിടെ കുറച്ചു നേരം ചെലവഴിക്കുമ്പോൾ, വാക്കുകളിൽ വിചിത്രമായ പ്രാണനുകൾ പെരുകുന്നത് അറിയാം. ഓരോ വസ്തുവും വിശദമാകുന്നു, അവ ധ്യാനിക്കുന്നു. പുതിയ സ്വരവും ഇടവും നൽകുന്നു സുജീഷിന്റെ കവിത.

— അജയ് പി. മങ്ങാട്ട്, എഴുത്തുകാരൻ

സുജീഷിന്റെ കവിത പുതിയ ഭാഷ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. കവിത ഭാഷയില്‍ തന്നെയുണ്ട്, അത് കണ്ടെത്തുകയേ വേണ്ടൂ എന്ന് സുജീഷിന്റെ കവിതകള്‍ നമ്മെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു.

— കെ. സച്ചിദാനന്ദൻ, കവി

സുജീഷിന്റെ എഴുത്തുരീതി എല്ലാ കവികളിൽ നിന്നും വ്യത്യസ്തമാണ്. ഒരുതരം ശൈലീകൃതമായ കവിതകൾ. കൂടുതലും മൗനം നിറയുന്ന കവിതകൾ. കവിതയുടെ വരുംകാലം ഈ സമാഹാരത്തിൽ അന്തർനിഹിതമാണ് എന്ന് പ്രത്യാശിക്കാം.

— എസ്. ജോസഫ്, കവി

വാക്ക് ഈ കവിക്ക് കനമല്ല. വാക്കുകളുടേതായ സ്ഥാപന ദൗത്യത്തിൽ പെട്ടു കിടക്കുന്നതാണ് സാധാരണ വ്യവഹാരം. അത് ശൂന്യസ്ഥലിയുടെ ക്രിയാത്മകതയെ തൊടാൻ പര്യാപ്തമല്ല. സുജീഷിന്റെ കവിതകൾ പൊതുവെ വായിക്കുമ്പോൾ ഈ ലൌകികത്തിൽ മറുലോകമോ അതിന്റെ ശൂന്യമായ ഇടത്തിലെ ക്രിയാശക്തി കാണാൻ കാത്തിരിക്കുന്നതോ ആയൊരു പ്രവർത്തനം കൂടി കാണാനാകുന്നുണ്ട്.

— നിക്സ്ൺ ഗോപാൽ, എഴുത്തുകാരൻ

ഭാവതലത്തിൽ ആഴത്തിലുള്ള coherence തിരിച്ചറിയാൻ പറ്റുന്ന ശൈലി രൂപപ്പെടുത്താൻ സുജീഷ് ധ്യാനപൂർവ്വം എടുക്കുന്ന ശ്രമം വായനയെ, പ്രത്യേകിച്ച് കവിതയെ, ഗൗരവമായി കാണുന്ന ആരെയും സന്തോഷിപ്പിക്കും.

— സുരേഷ് പി. തോമസ്, എഴുത്തുകാരൻ

ഒത്തിരി നേരമൊരു മരത്തിലേക്ക് നോക്കിയിരിക്കുന്ന ഒരാൾക്ക് മാത്രം കാണാൻ കഴിയുന്ന എന്തോ എഴുതിയിട്ടുണ്ട് എല്ലാ മരങ്ങളിലും എന്ന് തോന്നിപ്പിക്കുന്ന കവിതകളാണ് സുജീഷിന്റേത്. ഭാഷ കൊണ്ട് അടയാളപ്പെടുത്തപ്പെടുന്നതിൽ ചുറ്റുമുള്ളവയൊക്കെ അയാളോട് സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്.

— ബേസിൽ സി. ജെ, മ്യുസീഷൻ

നാമറിയുന്ന കാഴ്ചകളാണ്. നാം വായിച്ച ലോകങ്ങളാണ്. നാം നടന്ന വഴികളാണ്. എന്നാല്‍, സുജീഷിന്റെ കവിതകളില്‍ എത്തുമ്പോള്‍ ആ ലോകങ്ങള്‍ അപരിചിതമായ അനുഭവങ്ങളുടെ ചിറകു വിരിക്കുന്നു. സൂചിമുനപോലെ അനുഭവങ്ങളുടെ കാമ്പു തൊടുന്നു. പുറത്തുനിന്നുള്ള കാഴ്ചയുടെ ഏകതാനതയല്ല. ആഴങ്ങള്‍ തൊടുന്ന സൂക്ഷ്മദര്‍ശനമാണ് അത്.

— എഷ്യാനെറ്റ് ന്യൂസ്

കവിതയുടെ ഘടന

തു­ട­ക്കം മു­തൽ ഒടു­ക്കം വരെ തു­ട­ങ്ങിയ ഇട­ത്തു­ത­ന്നെ നിൽ­ക്കു­ന്ന കവിത വാ­യ­ന­ക്കാ­രിൽ മു­ഷി­പ്പു­ണ്ടാ­ക്കാം. ഒരി­ട­ത്ത് തു­ട­ങ്ങി മറ്റൊ­ന്നി­ലേ­ക്കു­ള്ള തി­രി­വു­ക­ളോ മാ­റ്റ­ങ്ങ­ളോ എല്ലാ­ത്ത­രം സാ­ഹി­ത്യ­രൂ­പ­ങ്ങ­ളി­ലും പ്ര­ധാ­ന­മാ­ണ്. ലേ­ഖ­ന­ങ്ങ­ളിൽ എന്തി­നെ­പ്പ­റ്റി­യാ­ണോ എഴു­തി­യ­ത് അതിന്റെ രത്ന­ചു­രു­ക്ക­മോ നി­ഗ­മ­ന­മോ ഒക്കെ അവ­സാ­ന­വ­രി­യോ ഖണ്ഡി­ക­യോ ആകു­ന്ന­ത് പോ­ലെ ഉദ്വേ­ഗ­ജ­ന­ക­മായ കഥ­യിൽ ക്ലൈ­മാ­ക്സ് പ്ര­ധാ­ന­മാ­കു­ന്ന­ത് പോ­ലെ ഇത്ത­രം തി­രി­വു­കൾ കവി­ത­യ്ക്കും പ്ര­ധാ­ന­മാ­ണ്. അമേ­രി­ക്കൻ കവി റാ­ന്ദൽ ജറൽ ഇങ്ങ­നെ പറ­യു­ന്നു: ‘ഒ­രു മി­ക­ച്ച കവിത ഒരി­ട­ത്തു നി­ന്നും തു­ട­ങ്ങി തി­ക­ച്ചും വ്യ­ത്യ­സ്ത­മായ മറ്റൊ­രി­ട­ത്ത് അവ­സാ­നി­ച്ചേ­ക്കാം. ഇത് വള­രെ വൈ­രു­ദ്ധ്യ­മു­ള്ള ഒരി­ട­ത്തേ­ക്കു­ള്ള മാ­റ്റം പോ­ലു­മാ­കാം. എന്നാൽ ആ കവി­ത­യു­ടെ ആദി­മ­ദ്ധ്യാ­ന്ത­മു­ള്ള പൊ­രു­ത്തം വള­രെ പ്ര­ധാ­ന­മാ­ണ്.‘ കവി­ത­യു­ടെ മെ­റ്റ­ഫെ­റി­ക്കൽ സ്വ­ഭാ­വം മാ­റ്റി­നിർ­ത്തി­യാൽ ആശ്ച­ര്യ­ജ­ന­ക­മായ തി­രി­വു­കൾ ആണ് കാ­വ്യാ­നു­ഭ­വം സാ­ധ്യ­മാ­ക്കു­ന്ന­തിൽ പ്ര­ധാന പങ്കു­വ­ഹി­ക്കു­ന്ന­ത്. ലി­റി­ക് കവി­ത­ക­ളി­ലും ഹൈ­ക്കു കവി­ത­ക­ളി­ലും ഈ തി­രി­വു­കൾ സം­ഭ­വി­ക്കു­ന്ന­ത് കൃ­ത്യ­മായ ഒരി­ട­ത്താ­യി­രി­ക്കും. ഇറ്റാ­ലി­യൻ ഗീ­ത­ക­ങ്ങ­ളിൽ ഈ തി­രി­വു­കൾ വോൾ­ട്ട എന്ന് അറി­യ­പ്പെ­ടു­ന്നു. ഏത് വി­ഷ­യ­ത്തെ­പ്പ­റ്റി എഴു­തി­യ­താ­യാ­ലും കവി­ത­യ്ക്കു­ള്ളിൽ കാ­വ്യാ­നു­ഭ­വം സാ­ധ്യ­മാ­ക്കു­ന്ന വി­ധ­ത്തിൽ നട­ക്കു­ന്ന ഇത്ത­രം പരി­വർ­ത്ത­ന­ങ്ങ­ളെ റാ­ന്ദൽ ജറ­ലി­നെ പോ­ലു­ള്ള­വർ കവി­ത­യു­ടെ ഘടന (structure) എന്ന് വി­ളി­ക്കു­ന്നു. കവി­ത­യു­ടെ ഘട­ന­യും രൂ­പ­വും (form) ഒന്നാ­യി­ക്ക­ണ്ടു­കൊ­ണ്ടാ­ണ് പല­രും അതേ­പ്പ­റ്റി സം­സാ­രി­ക്കാ­റു­ള്ള­ത് എന്നി­രി­ക്കെ ഇങ്ങ­നെ­യൊ­രു കാ­ഴ്ച­പ്പാ­ട് മു­ന്നോ­ട്ട് വെ­ക്കു­ന്ന­ത് ഘട­ന­യെ­യും രൂ­പ­ത്തെ­യും കൃ­ത്യ­മാ­യി വേർ­തി­രി­ച്ച് മന­സ്സി­ലാ­ക്കാൻ സഹാ­യി­ക്കും എന്നു­മാ­ത്ര­മ­ല്ല കവി­ത­കൾ പ്ര­ത്യേ­കി­ച്ച് വൃ­ത്ത­ര­ഹി­ത­ക­വി­ത­കൾ കാ­വ്യാ­നു­ഭ­വം എങ്ങ­നെ സാ­ധ്യ­മാ­ക്കു­ന്നു­വെ­ന്നു വി­ല­യി­രു­ത്തു­ന്ന­തി­നും ഉപ­ക­രി­ക്കും.

ഓരോ എഴു­ത്തി­നും അതിന്റെ­തായ ലക്ഷ്യ­ങ്ങ­ളു­ണ്ട്. കവി­ത­യു­ടെ കാ­ര്യ­ത്തിൽ ലോ­ക­ത്തെ മറ്റൊ­രു രീ­തി­യിൽ നോ­ക്കി­ക്കാ­ണാൻ പ്രേ­രി­പ്പി­ക്കു­ക­യോ വാ­യ­ന­ക്കാ­രി­ലെ വി­കാ­ര­മു­ണർ­ത്തു­ക­യോ ഒരു ഞെ­ട്ട­ലോ അത്ഭു­ത­മോ പോ­ലു­ള്ള അനു­ഭൂ­തി പങ്കി­ടു­ക­യോ ചി­ന്ത­യോ ആശ­യ­മോ പങ്കു­വെ­ക്കു­ക­യോ ഒക്കെ­യാ­കാം ലക്ഷ്യം. ചി­ല­പ്പോൾ ഇതെ­ല്ലാം ഒന്നി­ച്ച് സാ­ധ്യ­മാ­ക്കു­ക­യു­മാ­കാം. ഇത്ത­രം ലക്ഷ്യ­ങ്ങൾ കൈ­വ­രി­ക്കു­ന്ന­ത് ഘട­ന­യി­ലൂ­ടെ­യാ­ണ്. വെ­ളി­പ്പെ­ടു­ത്തേ­ണ്ട കാ­ര്യ­ങ്ങൾ ഏത് സമ­യ­ത്ത് എങ്ങ­നെ വെ­ളി­പ്പെ­ടു­ത്ത­ണ­മെ­ന്നും അതു­വ­ഴി വാ­യ­ന­ക്കാ­രിൽ ആഘാ­തം എങ്ങ­നെ ഏൽ­പ്പി­ക്കാ­മെ­ന്നും നിർ­ണ്ണ­യി­ക്കു­ന്ന­ത് കവി­ത­യു­ടെ ഘട­ന­യാ­ണ്. ഘട­ന­യ്ക്ക് ഇര­ട്ട­ദൗ­ത്യ­ങ്ങ­ളു­ണ്ട്. എപ്പോൾ എന്ത് വെ­ളി­പ്പെ­ടു­ത്ത­ണം എന്നു തീ­രു­മാ­നി­ക്കു­ക. അതേ­സ­മ­യം വെ­ളി­പ്പെ­ടു­ത്തേ­ണ്ട വി­വ­ര­മാ­യി­രി­ക്കു­ക. മറ്റൊ­രു­വി­ധം പറ­ഞ്ഞാൽ ഉള്ള­ട­ക്ക­ത്തിൽ നി­ന്നും വേ­റി­ട്ടു­കൊ­ണ്ട് ഘട­ന­യ്ക്ക് നി­ല­നിൽ­പ്പി­ല്ല. ഒരു വി­കാ­ര­ത്തി­ലേ­ക്കോ പ്ര­വർ­ത്തി­യി­ലേ­ക്കോ പ്ര­ത്യേ­ക­കാ­ര്യം മന­സ്സി­ലാ­ക്കു­ന്ന­തി­ലേ­ക്കോ വാ­യ­ന­ക്കാ­രെ നയി­ക്കു­ന്ന കവി­ത­യു­ടെ മാർ­ഗ­മാ­ണ് ഘട­ന. കവി­ത­യു­ടെ ഘട­ന­യു­ടെ പ്ര­വർ­ത്ത­നം കൂ­ടു­തൽ വ്യ­ക്ത­ക്കാൻ സഹാ­യി­ക്കു­ന്ന ഒരു കവി­ത­യാ­ണ് ടി. പി. വി­നോ­ദിന്റെ 'തി­രു­ത്ത്'

വീട്ടില്‍ തിരിച്ചെത്തി
വാതില്‍ തുറന്നപ്പോള്‍

അടക്കാന്‍ മറന്ന
ജനാലയിലൂടെ
അകത്തുവന്നിരിപ്പുണ്ട്
ഒരു പൂമ്പാറ്റ

അല്ലല്ല,
തുറന്നുവെച്ച
ജനാലയിലൂടെ
അകത്തുവന്നതാണ്
പൂമ്പാറ്റയെന്ന്

പൊടുന്നനെയതിന്റെ
പറക്കം
എന്റെ മറവിയെ
സൌന്ദര്യത്തിലേക്ക്
ചെറുതായൊന്ന്
തിരുത്തിക്കളഞ്ഞു.

പറ­യാ­നു­ള്ള കാ­ര്യം നമ്മ­ളി­ലേ­ക്ക് പൊ­ടു­ന്ന­നെ വന്നെ­ത്തു­ന്ന­താ­കാം. എന്നാൽ എങ്ങ­നെ പറ­യ­ണം എന്ന­തും എന്തൊ­ക്കെ എപ്പോൾ പറ­യ­ണം എന്ന­തും കൃ­ത്യ­മാ­യും നമ്മു­ടെ തി­ര­ഞ്ഞെ­ടു­പ്പാ­ണ്. ഒരു കവിത വാ­യി­ക്കു­ന്ന ആളിൽ അയാ­ളു­ടെ ഭാ­വന പ്ര­വർ­ത്തി­ക്കുക വാ­യി­ക്കു­ന്ന വരി­യെ മാ­ത്രം കണ്ടു­കൊ­ണ്ട­ല്ല. അടു­ത്ത­വ­രി­യിൽ എന്തു­ണ്ടാ­കാം എന്നു­കൂ­ടി അയാൾ ആലോ­ചി­ക്കു­ക­യും ആ ആലോ­ച­ന­യെ അടു­ത്ത­വ­രി എങ്ങ­നെ നേ­രി­ടു­ന്നു എന്ന­തിന്റെ അടി­സ്ഥാ­ന­ത്തി­ലാ­കും ആശ്ച­ര്യം പോ­ലു­ള്ള വി­കാ­ര­ങ്ങൾ ഉണ്ടാ­കു­ക. എന്നു­മാ­ത്ര­മ­ല്ല ഇതി­നോ­ട­കം വാ­യി­ച്ച­തൊ­ക്കെ­യും ചേർ­ത്തു­വെ­ച്ചാ­കും അയാൾ ഓരോ വരി­യി­ലൂ­ടെ­യും മു­ന്നോ­ട്ട് പോ­കു­ന്ന­ത്. അതി­നാൽ കവി­ത­യു­ടെ ഘട­ന­യെ­ന്നു പറ­യു­ന്ന­ത് കവിത ആകെ­ത്തു­ക­യിൽ എന്ത് എങ്ങ­നെ പറ­യു­ന്നു എന്ന­തി­നും ഓരോ വരി­യി­ലും വാ­ക്കി­ലും എന്ത് വെ­ളി­പ്പെ­ടു­ത്തു­ന്നു എന്ന­തി­നും ഒപ്പം വാ­യ­ന­ക്കാ­രൻ ഓരോ വാ­ക്കി­നോ­ടും വരി­യോ­ടും എങ്ങ­നെ പ്ര­തി­ക­രി­ക്കു­മെ­ന്ന­ത് കണ­ക്കാ­ക്കി കൂ­ടി­യാ­ണ് നിർ­ണ്ണ­യി­ക്ക­പ്പെ­ടു­ന്ന­ത്.

കഥ­യി­ലും നോ­വ­ലി­ലും ആഖ്യാ­ന­ത­ന്ത്ര­മെ­ന്നു പരാ­മർ­ശി­ക്കു­ന്ന­തി­നു സമാ­ന­മായ കാ­ര്യ­മാ­ണ് ഇവി­ടെ കവി­ത­യു­ടെ ഘട­ന­യാ­യി കണ­ക്കാ­ക്കു­ന്ന­തെ­ന്നു തോ­ന്നാം. കഥ­യിൽ അടു­ത്ത­താ­യി എന്ത് സം­ഭ­വി­ക്കു­മെ­ന്ന ഉദ്വേ­ഗ­ത്തി­നാ­ണ് പ്രാ­ഥ­മി­ക­പ­രി­ഗ­ണ­ന. കവി­ത­യിൽ അങ്ങ­നെ­യൊ­രു ആകാം­ക്ഷ പല­പ്പോ­ഴും ഉണ്ടാ­കാ­റി­ല്ല. അതേ­സ­മ­യം അടു­ത്ത വരി­യോ വാ­ക്കോ ഉണ്ടാ­ക്കു­ന്ന ആശ്ച­ര്യം പ്ര­ധാ­ന­മാ­ണ്. നി­യ­ത­മായ ഒരു പ്ലോ­ട്ട് കഥ­യി­ലേ­തു­പോ­ലെ ആവ­ശ്യ­മ­ല്ലാ­ത്ത­തി­നാൽ കവി­ത­യു­ടെ പ്രാ­ഥ­മി­ക­പ­രി­ഗ­ണ­ന­യിൽ വരു­ന്ന കാ­ര്യ­മ­ല്ല ആഖ്യാ­നം. ഇമേ­ജ­റി­കൾ ചേർ­ത്തു­വെ­ച്ചും കവിത സാ­ധ്യ­മാ­ണ്. ഒന്നു­കൂ­ടി വ്യ­ക്ത­മാ­ക്കി­യാൽ കഥ­യിൽ പി­രി­മു­റു­ക്കം സൃ­ഷ്ടി­ക്കു­ന്ന ആദ്യ­ത്തെ കാ­ര്യം ഉദ്വേ­ഗ­മാ­കു­മ്പോൾ രണ്ടാ­മ­ത്തെ കാ­ര്യ­മാ­ണ് അശ്ച­ര്യം. കവി­ത­യിൽ നേ­രെ തി­രി­ച്ചും. ഒരു നല്ല കവി­ത­യിൽ ആശ്ച­ര്യ­പ്പെ­ടു­ത്തു­ന്ന നി­മി­ഷ­ങ്ങൾ തീർ­ച്ച­യാ­യും ഉണ്ടാ­യി­രി­ക്കും. ഒരു വാ­യ­ന­ക്കാ­ര­നെ തൃ­പ്തി­പ്പെ­ടു­ത്തു­ന്ന­തിൽ കവി­ത­യി­ലെ ഇത്ത­രം നി­മി­ഷ­ങ്ങൾ­ക്ക് വലിയ പങ്കു­ണ്ട്.

കവി­ത­യു­ടെ ആഖ്യാ­ന­പ­ര­മായ ഒഴു­ക്കും ആ ഒഴു­ക്കി­നി­ട­യി­ലെ തി­രി­വു­ക­ളെ­യും പറ്റി ആലോ­ചി­ക്കു­മ്പോൾ നമു­ക്ക് വള­രെ­പെ­ട്ടെ­ന്നു പി­ടി­കി­ട്ടാ­വു­ന്ന ഒരു ഘടന കഥ­യും ലേ­ഖ­ന­ങ്ങ­ളും ഒക്കെ മി­ക്ക­പ്പോ­ഴും പി­ന്തു­ട­രു­ന്ന വി­ശ­ദാം­ശ­ങ്ങ­ളിൽ നി­ന്നും കണ്ടെ­ത്ത­ലി­ലേ­ക്ക് നയി­ക്കു­ന്ന ഘട­ന­യാ­കും. ഈ ഘട­ന­യി­ലു­ള്ള കവി­ത­കൾ­ക്കു രണ്ട് ഭാ­ഗ­ങ്ങൾ ഉണ്ടാ­യി­രി­ക്കും. ഒരു വസ്തു­വി­നെ­യോ കാ­ര്യ­ത്തെ­യോ സന്ദർ­ഭ­ത്തെ­യോ കു­റി­ച്ച് വി­ശ­ദീ­ക­ര­ണം നൽ­കു­ന്ന ആദ്യ­ഭാ­ഗ­വും ഇതിൽ നി­ന്നു­മെ­ത്തു­ന്ന നി­ഗ­മ­ന­മാ­യോ ധ്യാ­ന­മാ­യോ കണ­ക്കാ­ക്കാ­വു­ന്ന രണ്ടാ­മ­ത്തെ ഭാ­ഗ­വും. വാ­യ­ന­ക്കാ­ര­ന്റെ ചി­ന്ത­യെ­യോ ഭാ­വ­ന­യെ­യോ വി­കാ­ര­ത്തെ­യോ പൊ­ടു­ന്ന­നെ ഒരു തി­രി­വി­ലൂ­ടെ ഉണർ­ത്താൻ സാ­ധി­ക്കു­ന്ന രണ്ടാ­മ­ത്തെ ഭാ­ഗ­മാ­ണ് ഈ ഘട­ന­യു­ള്ള കവി­ത­ക­ളിൽ കാ­വ്യാ­നു­ഭ­വം സാ­ധ്യ­മാ­ക്കു­ന്ന­ത്. അതി­നെ ബല­പ്പെ­ടു­ത്തു­ക­യാ­ണ് ആദ്യ­ഭാ­ഗ­ത്തിന്റെ ദൗ­ത്യം. കെ. സച്ചി­ദാ­ന­ന്ദന്റെ ‘ഭ്രാ­ന്ത­ന്മാർ‘, പി. എൻ. ഗോ­പീ­കൃ­ഷ്ണന്റെ ‘അ­പൂര്‍ണ്ണ­മാ­യ­തു­കൊ­ണ്ടു മാ­ത്ര­മ­ല്ല, കല­യില്‍ ഞാന്‍ വി­ശ്വ­സി­ക്കു­ന്ന­ത്‘ എന്നി­ങ്ങ­നെ നി­ര­വ­ധി കവി­ത­കൾ­ക്കു­ള്ള­ത് ഈ ഘട­ന­യാ­ണ്. താ­ര­ത­മ്യേന എല്ലാ­വർ­ക്കും പരി­ചി­ത­മാ­യ­തും പെ­ട്ടെ­ന്നു തി­രി­ച്ച­റി­യാ­നാ­കു­ന്ന­തു­മായ സങ്കീർ­ണ്ണത കു­റ­ഞ്ഞ ഘട­ന­ക­ളിൽ ഒന്നാ­ണി­ത്. ഒന്നി­ല­ധി­കം ഘട­ന­ങ്ങൾ ചേർ­ന്നു­ണ്ടാ­കു­ന്ന ഘട­ന­ക­ളും കവി­ത­യ്ക്ക് ഉണ്ടാ­കാ­റു­ണ്ട്. Structure & Surprise: Engaging Poetic Turns എന്ന പു­സ്ത­ക­ത്തി­ലും ഇതി­നു അനു­ബ­ന്ധ­മാ­യി തു­ട­ങ്ങിയ ബ്ലോ­ഗി­ലും മൈ­ക്കൾ ത്യൂൻ ഇത്ത­ര­ത്തിൽ നി­ര­വ­ധി ഘട­ന­ക­ളെ­ക്കു­റി­ച്ച് കവി­ത­ക­ളെ ഉദാ­ഹ­രി­ച്ചു­കൊ­ണ്ട് വി­ല­യി­രു­ത്തൽ നട­ത്തു­ന്നു­ണ്ട്. അവ­യിൽ നി­ന്നും ചില ഘട­ന­കൾ:

ചാ­ക്രി­ക­ഘ­ട­ന: ഒരി­ട­ത്തു നി­ന്നും തു­ട­ങ്ങി അതേ ഇട­ത്തേ­ക്കു തന്നെ തി­രി­ച്ചെ­ത്തു­ന്ന കവി­ത­കൾ. ഇത്ത­രം കവി­ത­ക­ളു­ടെ പ്ര­ത്യേ­കത അവ­യു­ടെ പ്ര­മേ­യം പല­പ്പോ­ഴും ഒരു മാ­റ്റ­ത്തി­ലൂ­ടെ കട­ന്നു­പോ­യി പൂർ­വ്വ­സ്ഥി­തി­യി­ലേ­ക്കു എത്തു­ന്ന­താ­കു­മെ­ന്ന­താ­ണ്. ­

രൂ­പ­ക-­അർ­ത്ഥ ഘട­ന: രണ്ട് ഭാ­ഗ­ങ്ങ­ളു­ള്ള ഈ ഘട­ന­യിൽ ഒരു കാ­ര്യ­ത്തെ­യോ സന്ദർ­ഭ­ത്തെ­യോ സൂ­ചി­പ്പി­ക്കു­ന്ന രൂ­പ­ക­മോ രൂ­പ­ക­വർ­ണ്ണ­ന­യോ ആയി­രി­ക്കും ആദ്യ­ഭാ­ഗ­ത്ത്. രണ്ടാം ഭാ­ഗ­ത്ത് രൂ­പ­കം എന്തി­നെ­യാ­ണോ അർ­ത്ഥ­മാ­ക്കു­ന്ന­ത് അതി­ലേ­ക്കു­ള്ള സൂ­ച­ന­യും. ഒരു കട­ങ്ക­ഥ­യു­ടെ സ്വ­ഭാ­വം ഈ ഘട­ന­യി­ലു­ള്ള കവി­ത­കൾ­ക്കു ഉണ്ടാ­കും­. ­

ചോ­ദ്യോ­ത്ത­ര­ഘ­ട­ന: ചോ­ദ്യ­ങ്ങ­ളും ഉത്ത­ര­ങ്ങ­ളു­മാ­യി വി­ക­സി­ച്ചു വരു­ന്ന കവി­ത­കൾ. ­

താ­ര­ത­മ്യ­ഘ­ട­ന: ഒന്നി­ല­ധി­കം സന്ദർ­ഭ­ങ്ങ­ളെ­യോ കാ­ര്യ­ങ്ങ­ളെ­യോ പര­സ്പ­ര­ബ­ന്ധം പ്ര­ത്യ­ക്ഷ­ത്തിൽ വ്യ­ക്ത­മാ­ക്കാ­തെ ചേർ­ത്തു­വെ­ച്ച രീ­തി­യിൽ ആയി­രി­ക്കും ഇത്ത­രം കവി­ത­ക­ളു­ടെ ഘട­ന. അവ­യു­ടെ പര­സ്പ­ര­ബ­ന്ധം കണ്ടെ­ത്താ­നു­ള്ള ആലോ­ച­ന­യിൽ നി­ന്നു­മാ­ണ് വാ­യി­ക്കു­ന്ന­യാ­ളിൽ കാ­വ്യാ­നു­ഭ­വം സാ­ധ്യ­മാ­കു­ന്ന­ത്. വി­വ­ര­ണാ­ത്മ­ക­മ­ല്ലാ­തെ ഇമേ­ജു­കൾ ചേർ­ത്തു­വെ­ച്ച് എഴു­തു­ന്ന കവി­ത­ക­ളി­ലാ­ണ് ഈ ഘടന കൂ­ടു­ത­ലാ­യും കാ­ണു­ന്ന­ത്.

ഇത്ത­രം നി­ര­വ­ധി ഘട­ന­കൾ കവി­ത­കൾ­ക്ക് സാ­ധ്യ­മാ­ണ്. ഓരോ കവിത വാ­യി­ക്കു­മ്പോ­ഴും അതിൽ എന്താ­ണ് കാ­വ്യാ­നു­ഭ­വം സാ­ധ്യ­മാ­ക്കി­യ­ത് എന്ന് ആലോ­ചി­ക്കു­ന്ന­തി­നൊ­പ്പം എങ്ങ­നെ­യാ­ണ് കാ­വ്യാ­നു­ഭ­വം സാ­ധ്യ­മാ­യി­രി­ക്കു­ന്ന­ത് എന്ന ആലോ­ചന ഉണ്ടാ­കു­ന്നി­ട­ത്താ­ണ് അതിന്റെ ഘട­ന­യെ­പ്പ­റ്റി ചി­ന്തി­ക്കേ­ണ്ടി വരു­ന്ന­ത്. ഘട­ന­യെ ഉപ­യോ­ഗ­പ്പെ­ടു­ത്തി­ക്കൊ­ണ്ടാ­ണ് കവി താൻ പങ്കു­വെ­ക്കു­ന്ന കാ­ര്യ­ത്തെ വാ­യ­ന­ക്കാ­ര­ന് അനു­ഭ­വ­പ്പെ­ടു­ത്തി കൊ­ടു­ക്കു­ന്ന­ത്. ആശ­യ­ങ്ങ­ളു­ടെ കൈ­മാ­റ്റം വ്യ­വ­ഹാ­ര­ഭാ­ഷ­യി­ലൂ­ടെ സാ­ധി­ക്കു­മെ­ന്നി­രി­ക്കെ അതേ ആശ­യ­ങ്ങ­ളെ വാ­യ­ന­ക്കാ­ര­നു കാ­വ്യാ­നു­ഭ­വ­മാ­യി ലഭി­ക്ക­ണ­മെ­ങ്കിൽ കവി­ത­യു­ടെ ഘട­ന­യ്ക്ക് വലിയ പങ്കു­വ­ഹി­ക്കാ­നു­ണ്ട്.