Monday, 8 February 2021

വാതിൽ ― മിരൊസ്ലഫ് ഹൊളുബ്

മിരൊസ്ലഫ് ഹൊളുബ്
മിരൊസ്ലഫ് ഹൊളുബ്

പോയി വാതിൽ തുറക്കൂ.
           പുറത്തൊരു മരം
           അല്ലെങ്കിൽ കാട്,
           പൂന്തോട്ടം അതുമല്ലെങ്കിലൊരു
           മാന്ത്രികനഗര,മുണ്ടെന്നുവരാം.

പോയി വാതിൽ തുറക്കൂ.
           ഒരു നായയുടെ തിരച്ചിൽ അല്ലെങ്കിൽ
           ഒരു മുഖം നിങ്ങൾ കണ്ടെന്നുവരാം,
           അതല്ലെങ്കിൽ ഒരു കണ്ണ്,
           അതല്ലെങ്കിൽ ഒരു ചിത്രത്തിന്റെ
                                                   ചിത്രം.

പോയി വാതിൽ തുറക്കൂ.
           മൂടൽമഞ്ഞവിടെയുണ്ടെങ്കിൽ
           അത് തെളിഞ്ഞേക്കാം.

പോയി വാതിൽ തുറക്കൂ.
           ഇരുട്ടിന്റെ മിടിപ്പുമാത്രമാണെന്നായാലും
           കേവലം കാറ്റ് മാത്രമാണെന്നായാലും
           ഇനി
               ഒന്നുംതന്നെ
                              ഇല്ലെന്നായാലും
പോയി വാതിൽ തുറക്കൂ.

കുറഞ്ഞപക്ഷം
കാറ്റോട്ടമെങ്കിലും
ഉണ്ടായിരിക്കും.

വെയിലും നിഴലും
മറ്റു കവിതകളും

സുജീഷിന്റെ ആദ്യ കവിതാസമാഹാരം. വെയിൽ, നിഴലുകൾ, യാതൊന്നും ചെയ്യാനില്ലാതെ, ശേഷം, മഴക്കാലരാത്രി തുടങ്ങി ശ്രദ്ധേയമായ 46 കവിതകൾ.

"കവി­ത­കൊ­ണ്ട് മാ­ത്രം സാ­ധ്യ­മാ­വു­ന്ന ആവി­ഷ്ക്കാ­ര­ങ്ങ­ളു­ണ്ട് എന്ന തീർ­ച്ച സു­ജീ­ഷി­ന്റെ കവി­ത­ക­ളു­ടെ ബോ­ധ­ത്തി­ന്റെ ഊർ­ജ്ജ­മാ­ണ്. കവി­ത­കൊ­ണ്ട് മാ­ത്രം തു­റ­ക്കാ­വു­ന്ന പൂ­ട്ടു­ക­ളെ അത് സധൈ­ര്യം സഗൗ­ര­വം സമീ­പി­ക്കു­ന്നു. നമ്മൾ കണ്ടു­പ­രി­ച­യി­ച്ചി­ട്ടി­ല്ലാ­ത്ത മേ­ഖ­ല­ക­ളി­ലേ­ക്ക് പട­രാ­നു­ള്ള കെൽ­പ്പും കല്പ­നാ­വൈ­ഭ­വ­വും ഈ കവി­ത­ക­ളിൽ സന്നി­ഹി­ത­മാ­ണ്. പു­തിയ മല­യാ­ള­ക­വി­ത­യിൽ പ്ര­ധാ­ന­പ്പെ­ട്ട ഒരു പു­സ്ത­ക­മാ­യി­രി­ക്കും ഇതെ­ന്ന് എനി­ക്കു­റ­പ്പു­ണ്ട്. "
— ടി. പി. വിനോദ്