Saturday, 13 June 2020

അനുഭൂതി ― ആര്‍തര്‍ റിംബോ

ആര്‍തര്‍ റിംബോ
ആര്‍തര്‍ റിംബോ
നീലിമയേറിയ വേനല്‍ക്കാലരാവുകളില്‍
ഊടുവഴികളിലൂടെ കടന്നുപോകും ഞാന്‍,
കതിര്‍മുള്ളുകളേറ്റ്, പുല്‍നാമ്പുകളില്‍ ചവിട്ടി:
കിനാവുകണ്ടും, കാലടിയില്‍ കുളിരറിഞ്ഞും,
നഗ്നമാംശിരസ്സില്‍ തെന്നലിന്‍തലോടലേല്‍ക്കും

വാക്കൊന്നുമുരിയാടാതെ, ചിന്തയറ്റങ്ങനെ
അതിരറ്റസ്നേഹം നിറയുമെന്നാത്മാവില്‍,
എവിടേക്കെന്നില്ലാതെ ദൂരങ്ങള്‍താണ്ടി
ഭൂമിയില്‍ നാടോടിയെപ്പോലെ ഞാനലയും—
പെണ്ണൊപ്പമുള്ളവനിലെ അതേ ആനന്ദത്തോടെ.

'Sensation' by Arthur Rimbaud

വെയിലും നിഴലും
മറ്റു കവിതകളും

സുജീഷിന്റെ ആദ്യ കവിതാസമാഹാരം. വെയിൽ, നിഴലുകൾ, യാതൊന്നും ചെയ്യാനില്ലാതെ, ശേഷം, മഴക്കാലരാത്രി തുടങ്ങി ശ്രദ്ധേയമായ 46 കവിതകൾ.

"കവി­ത­കൊ­ണ്ട് മാ­ത്രം സാ­ധ്യ­മാ­വു­ന്ന ആവി­ഷ്ക്കാ­ര­ങ്ങ­ളു­ണ്ട് എന്ന തീർ­ച്ച സു­ജീ­ഷി­ന്റെ കവി­ത­ക­ളു­ടെ ബോ­ധ­ത്തി­ന്റെ ഊർ­ജ്ജ­മാ­ണ്. കവി­ത­കൊ­ണ്ട് മാ­ത്രം തു­റ­ക്കാ­വു­ന്ന പൂ­ട്ടു­ക­ളെ അത് സധൈ­ര്യം സഗൗ­ര­വം സമീ­പി­ക്കു­ന്നു. നമ്മൾ കണ്ടു­പ­രി­ച­യി­ച്ചി­ട്ടി­ല്ലാ­ത്ത മേ­ഖ­ല­ക­ളി­ലേ­ക്ക് പട­രാ­നു­ള്ള കെൽ­പ്പും കല്പ­നാ­വൈ­ഭ­വ­വും ഈ കവി­ത­ക­ളിൽ സന്നി­ഹി­ത­മാ­ണ്. പു­തിയ മല­യാ­ള­ക­വി­ത­യിൽ പ്ര­ധാ­ന­പ്പെ­ട്ട ഒരു പു­സ്ത­ക­മാ­യി­രി­ക്കും ഇതെ­ന്ന് എനി­ക്കു­റ­പ്പു­ണ്ട്. "
— ടി. പി. വിനോദ്