Saturday, 27 November 2021

യോനി — ലോർണ ക്രോസിയെർ

ലോർണ ക്രോസിയെർ
ലോർണ ക്രോസിയെർ

തീർച്ചയായും മനസ്സിൽ ഒരേ വിചാരം കൊണ്ടുനടക്കുന്ന ഒരുത്തനാണ് വജൈന എന്നു പ്രയോഗിച്ചിരിക്കുക, ലത്തീനിൽ കത്തിയുറ, ഉറയിലിടുക എന്നെല്ലാം അതിനർത്ഥം. അതിനെ എന്തുവിളിക്കണമെന്നതാണ് പ്രയാസം. വളരെ പഴയ പര്യായങ്ങൾ പോലും നീചമായ തെറിവാക്ക്. ചൈനീസിൽ നിന്നുള്ള പരിഭാഷകളിൽ നിങ്ങൾക്ക് ആശ്വസിക്കാം: കസ്തൂരിമണക്കും തലയണ, അകക്കാമ്പ്, സ്വർഗ്ഗകവാടം. സോളമൻ രാജാവ് ഹീബ്രുവിൽ പാടി "നിന്റെ തുടകൾ കൂടിച്ചേരുന്നിടം അമൂല്യവസ്തുക്കൾക്ക് സമം," പിന്നെ അദ്ദേഹം നാഭിയെ പാടിപ്പുകഴ്ത്തി, "ഒരിക്കലും വീഞ്ഞൊഴിയാത്ത വട്ടത്തിലുള്ള ചഷകം." പലപ്പോഴും ഒരു പേര് നൽകാതെ നാമതിനെ വിളിക്കുന്നു. ജോസ്ഫൈനുള്ള ഒരു കത്തിൽ, നെപ്പോളിയൻ ഇങ്ങനെ എഴുതി: "ഞാൻ നിന്റെ ഹൃദയത്തിൽ ചുംബിക്കുന്നു, പിന്നെ അൽപ്പം താഴെ. പിന്നെ അതിലുമേറെ താഴെ." അതിന് കൂടുതൽ സാമ്യം പൂച്ചയോടല്ല, പൂവിനോടാണ്, ഒക്കീഫിന്റെ കാൻവാസിൽ വിടരുന്ന, വെളിച്ചത്തിൽ കുതിർന്ന ഇതളുകൾ. അല്ലെങ്കിൽ, സ്പര്‍ശശൃംഗമില്ലാത്ത സീ അനിമോൺ, മീൻമണമില്ലാത്ത കടൽജീവി. മടക്കുകളോടു കൂടിയ ഉപ്പുരസമുള്ള പേശികൾ, പെണ്ണിന് പോലും നിഗൂഢം. ജീവിതത്തിലേക്കുള്ള കവാടം, താമരത്തോണി, ആഴമേറിയത്. അശ്ലീലതമാശകളിലൂടെയും സ്‌കൂൾകാല ശകാരങ്ങളിലൂടെയും അതിന് വായയേക്കാൾ വൃത്തിയുണ്ടെന്ന് നിങ്ങളറിയുന്നു, അതിനുള്ളിൽ നിങ്ങൾക്കൊന്നും നഷ്ടപ്പെടില്ല, അതിനാകട്ടെ പല്ല് മുളയ്ക്കുകയുമില്ല. യുദ്ധം കഴിഞ്ഞെത്തിയ നെപ്പോളിയൻ, ജോസ്ഫൈനിന്റെ താഴെ ചുംബിച്ചപ്പോൾ കൊട്ടാരത്തിന്റെ ഇടനാഴികളിലേക്കു കാഹളങ്ങൾ ഒഴുകി. വരാനിരിക്കുന്ന രാത്രിയുടെ മാധുര്യമോർത്ത് ദാസിമാർ ചിരിച്ചു. മറ്റുള്ളവർ തുടകൾ ചേർത്തുവെച്ചു, തങ്ങളുടെ കാതടപ്പിച്ചുതരണേയെന്ന് അവർ കന്യാമാറിയത്തോട് അപേക്ഷിച്ചു. ഇരട്ട ചുണ്ടുള്ള സുന്ദരി, പൂറ്.

വെയിലും നിഴലും
മറ്റു കവിതകളും

സുജീഷിന്റെ ആദ്യ കവിതാസമാഹാരം. വെയിൽ, നിഴലുകൾ, യാതൊന്നും ചെയ്യാനില്ലാതെ, ശേഷം, മഴക്കാലരാത്രി തുടങ്ങി ശ്രദ്ധേയമായ 46 കവിതകൾ.

"കവി­ത­കൊ­ണ്ട് മാ­ത്രം സാ­ധ്യ­മാ­വു­ന്ന ആവി­ഷ്ക്കാ­ര­ങ്ങ­ളു­ണ്ട് എന്ന തീർ­ച്ച സു­ജീ­ഷി­ന്റെ കവി­ത­ക­ളു­ടെ ബോ­ധ­ത്തി­ന്റെ ഊർ­ജ്ജ­മാ­ണ്. കവി­ത­കൊ­ണ്ട് മാ­ത്രം തു­റ­ക്കാ­വു­ന്ന പൂ­ട്ടു­ക­ളെ അത് സധൈ­ര്യം സഗൗ­ര­വം സമീ­പി­ക്കു­ന്നു. നമ്മൾ കണ്ടു­പ­രി­ച­യി­ച്ചി­ട്ടി­ല്ലാ­ത്ത മേ­ഖ­ല­ക­ളി­ലേ­ക്ക് പട­രാ­നു­ള്ള കെൽ­പ്പും കല്പ­നാ­വൈ­ഭ­വ­വും ഈ കവി­ത­ക­ളിൽ സന്നി­ഹി­ത­മാ­ണ്. പു­തിയ മല­യാ­ള­ക­വി­ത­യിൽ പ്ര­ധാ­ന­പ്പെ­ട്ട ഒരു പു­സ്ത­ക­മാ­യി­രി­ക്കും ഇതെ­ന്ന് എനി­ക്കു­റ­പ്പു­ണ്ട്. "
— ടി. പി. വിനോദ്